Psalms 130

ആരോഹണഗീതം.

1യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;
2കൎത്താവേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ;
നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
3യഹോവേ, നീ അകൃത്യങ്ങളെ ഓൎമ്മവെച്ചാൽ
കൎത്താവേ, ആർ നിലനില്ക്കും?
4എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം
നിന്റെ പക്കൽ വിമോചനം ഉണ്ടു.
5ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു;
എന്റെ ഉള്ളം കാത്തിരിക്കുന്നു;
അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
6ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ,
ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ
എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
7യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക;
യഹോവെക്കു കൃപയും
അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
8അവൻ യിസ്രായേലിനെ അവന്റെ
അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
Copyright information for Mal1910